2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഓര്‍ബിറ്റുകള്‍: ഖുറാനും ശാസ്ത്രവും കൈ കോര്‍ക്കുമ്പോള്‍....


"ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്." (ഖുറാന്‍ 36 :40)


"രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്.സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്." ( ഖുറാന്‍ 21 : 33 )


1400  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒട്ടകത്തിന്റെ മൂക്ക് കയര്‍ പിടിക്കാന്‍ മാത്രം അറിയാവുന്ന അപരിഷ്ക്രിതകരായ അറബികളോട്  സൂര്യനും ചന്ദ്രനും നിര്‍ന്നിതമായ ഭ്രമണ പഥങ്ങള്‍ ഉണ്ടെന്നു പഠിപ്പിക്കുമ്പോള്‍ ശാസ്ത്രം ഇരുട്ടില്‍ തപ്പുകയായിരുന്നു.   16  ആം നൂറ്റാണ്ടിലെ കോപ്പര്‍ നിക്കസ്സിന്റെ Heliocentric Theory of
Planetary Motion പ്രകാരം സൂര്യന്‍ ചലിക്കുന്നില്ലെന്ന  വാദം ശാസ്ത്ര ലോകം അന്ഗീകരിക്കുകയും പ്രചുര പ്രചാരം നേടുകയും ചെയ്തു.  .17 ആം നൂറ്റാണ്ടില്‍ ഗലീലിയോയുടെ വാന നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ്  സൂര്യന്‍  ചലിക്കുന്നു എന്ന വാദം ശാസ്ത്ര ലോകത്തും ക്രൈസ്തവ ലോകത്തും കോളിളക്കം ഉണ്ടാകിയത്.     ജോണ്‍ കേപ്ലരുടെ ഗ്രഹങ്ങളുടെ  Laws of Planetary Motion  ഗ്രഹങ്ങളുടെ ഓര്‍ബിറ്റുകളെ കുറിച്ച് വിഷധീകരിക്കുകയും ശാസ്ത്ര ലോകത്ത് ഓര്‍ബിറ്റുകളെ കുറിച്ചുള്ള പഠനങ്ങള്‍ സജീവമാവുകയും ചെയ്തു.


എങ്ങനെയാണ് നിരക്ഷരനായ മുഹമ്മദു (സ) ഇത്ര കൃത്യമായി സൂര്യ -ചന്ത്രന്മാര്‍ക്ക്   നിര്‍ന്നിതമായ ഭ്രമണ പഥങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു പഠിപ്പിച്ചത്. ശാസ്ത്ര ഗവേഷണങ്ങളുടെ ഉയരങ്ങളില്‍ നില്‍ക്കുപോഴും സൂര്യന്‍ ചലിക്കുന്നില്ല എന്ന്  ശാസ്ത്രം വിശ്വസിച്ചു പോന്നിരുന്ന സമയത്താണ് ആറാം നൂറ്റാണ്ടില്‍ അവടഹൃക്കപെട്ട മഹത്തായ ഗ്രന്ഥത്തില്‍  ഈ പരാമര്‍ശം കാണുന്നത്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ